നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഡേവ് ബ്രാനോണ്‍

കുറുക്കന്മാരെ പിടിക്കുക

ആദ്യമായി ഒരു വവ്വാല്‍ ഞങ്ങളുടെ വീട്ടില്‍ കയറിയപ്പോള്‍ ഒരു കീടത്തെപ്പോലെ ഞാന്‍ അതിനെ പുറത്താക്കി. എന്നാല്‍ രണ്ടാം പ്രാവശ്യത്തെ രാത്രി സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ ഞാന്‍ അവയെപ്പറ്റി വായിക്കുകയും മനുഷ്യനെ സന്ദര്‍ശിക്കുവാന്‍ അവയ്ക്ക് വലിയ വാതിലൊന്നും ആവശ്യമില്ലെന്നു മനസ്സിലാക്കുകയും ചെയ്തു. വാസ്തവത്തില്‍, ഒരു നാണയത്തിന്റെ അത്രയും വലിപ്പമുള്ള ഒരു വിടവു മതി അവയ്ക്ക് അകത്തുകയറാന്‍. അതിനാല്‍ ഞാന്‍ വിള്ളലടയ്ക്കുന്ന ഗണ്‍ നിറച്ച് ഒരു ദൗത്യത്തിനായി ഇറങ്ങി. വീടിനു ചുറ്റും നടന്ന് എനിക്കു കണ്ടെത്താന്‍ കഴിഞ്ഞ സകല വിടവുകളും അടച്ചു.

ഉത്തമഗീതം 2:15 ല്‍ മറ്റൊരു പ്രശ്‌നക്കാരനായ സസ്തനിയെക്കുറിച്ചു ശലോമോന്‍ പറയുന്നു. 'മുന്തിരിവള്ളി നശിപ്പിക്കുന്ന ചെറുകുറുക്കന്മാര്‍' വരുത്തുന്ന അപകടത്തെപ്പറ്റി അവന്‍ എഴുതുന്നു. ഒരു ബന്ധത്തില്‍ കടന്നുകൂടി അതിനെ നശിപ്പിക്കുന്ന ഭീഷണികളെപ്പറ്റിയാണ് പ്രതീകാത്മകമായി അവന്‍ പറയുന്നത്. വവ്വാല്‍-സ്‌നേഹികളെയോ കുറുക്കന്‍ -സ്‌നേഹികളെയോ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ഞാന്‍ ഇതു പറയുന്നത്. മറിച്ച് വവ്വാലുകളെ വീട്ടില്‍ നിന്നും കുറുക്കന്മാരെ മുന്തിരിത്തോട്ടത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നത് നമ്മുടെ ജീവിതത്തിലെ പാപങ്ങളോട് ഇടപെടുന്നതിനു തുല്യമാണ് (എഫെസ്യര്‍ 5:3). ദൈവത്തിന്റെ കൃപയാല്‍, പരിശുദ്ധാത്മാവു നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നമുക്ക് 'ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു' നടക്കുവാന്‍ (റോമര്‍ 8:4) കഴിയും. ആത്മാവിന്റെ ശക്തിയാല്‍ പാപത്തിനുള്ള പരീക്ഷയോട് എതിര്‍ത്തുനില്‍ക്കാന്‍ നമുക്കു കഴിയും.

ക്രിസ്തുവില്‍ നാം 'ലോകത്തിന്റെ വെളിച്ചം' ആകയാല്‍ അവനെ 'പ്രസാദിപ്പിക്കുന്ന' രീതിയില്‍ ജീവിക്കുവാന്‍ നമുക്കു കഴിയും (എഫെസ്യര്‍ 5:8-10). അത്തരം ചെറുകുറുക്കന്മാരെ പിടിക്കുവാന്‍ ആത്മാവു നമ്മെ സഹായിക്കും.

എക്കാലത്തെക്കാളും മികച്ചത്

പാരീസിലെ നോത്രദാം കത്തീഡ്രല്‍ ഒരു മനോഹരമായ കെട്ടിടമാണ്. അതിന്റെ ശില്‍പ്പഭംഗി ഹൃദയാവര്‍ജ്ജകവും വര്‍ണ്ണച്ചില്ലുപാകിയ ജനലുകളും മനോഹരമായ അകത്തളങ്ങളും ആകര്‍ഷകവുമാണ്. എങ്കിലും നൂറ്റാണ്ടുകള്‍ പാരീസ് പ്രകൃതി ഭംഗിക്കുമേല്‍ തലയുയര്‍ത്തി നിന്നശേഷം അതിന് പുതുക്കിപ്പണി ആവശ്യമായി വന്നു-മഹത്തായ പുരാതന കെട്ടിടത്തിന് അഗ്‌നിയില്‍ വന്‍നാശം ഉണ്ടായതിനെത്തുടര്‍ന്നാണ് പുതുക്കിപ്പണി വേണ്ടി വന്നത്.

അങ്ങനെ എട്ടു നൂറ്റാണ്ടു പഴക്കമുള്ള ഈ കെട്ടിടത്തെ സ്നേഹിക്കുന്ന ആളുകള്‍ അതിനെ രക്ഷിച്ചെടുക്കാന്‍ വന്നുകൊണ്ടിരിക്കുന്നു. കെട്ടിങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി നൂറു കോടിയിലധികം ഡോളര്‍ ശേഖരിച്ചുകഴിഞ്ഞു. കല്ലുകൊണ്ടുള്ള അടിത്തറ പുതുക്കണം. കേടുവന്ന ഉള്‍ഭാഗവും അതിന്റെ കരകൗശല വേലകളും പുനഃസ്ഥാപിക്കണം. എന്നിരുന്നാലും അധ്വാനം പ്രയോജനകരമാണ്, കാരണം അനേകരെ സംബന്ധിച്ച് ഈ പുരാതന കത്തീഡ്രല്‍ പ്രത്യാശയുടെ പ്രതീകമാണ്.

കെട്ടിടത്തെ സംബന്ധിച്ചു സത്യമായ കാര്യം നമ്മെ സംബന്ധിച്ചും സത്യമാണ്. പുരാതന പള്ളിപോലെ നമ്മുടെ ശരീരം കാലക്രമേണ ക്ഷയിക്കും. എന്നാല്‍ അപ്പൊസ്തലനായ പൗലൊസ് വിശദീകരിക്കുന്നതുപോലെ നമുക്കൊരു സദ്വാര്‍ത്തയുണ്ട് - ക്രമേണ നമുക്ക് യൗവനത്തിന്റെ പ്രസരിപ്പു നഷ്ടപ്പെട്ടാലും നാം ആരാണെന്ന കാതല്‍ - നമ്മുടെ ആത്മിക മനുഷ്യന്‍ - തുടര്‍ന്നും പുതുക്കം പ്രാപിച്ചുകൊണ്ടിരിക്കുവാനും വളരുവാനും കഴിയും (2 കൊരിന്ത്യര്‍ 4:16).
''കര്‍ത്താവിനെ പ്രസാദിപ്പിക്കുക' എന്നതു നമ്മുടെ ലക്ഷ്യമാകുമ്പോള്‍ (5:9) അതു നിവര്‍ത്തിയാക്കുവാനും നമ്മെ രൂപാന്തരപ്പെടുത്തുവാനും നാം പരിശുദ്ധാത്മാവില്‍ ആശ്രയിക്കും (3:18; എഫെസ്യര്‍ 5:18). നമ്മുടെ 'കെട്ടിടം' എങ്ങനെ പുറമെ കാണപ്പെട്ടാലും നമ്മുടെ ആത്മിക വളര്‍ച്ച ഒരു കാലത്തും നിര്‍ത്തേണ്ട കാര്യമില്ല.

പൊടിക്കൈകളെക്കാള്‍ അധികം

അടുത്തയിടെ ഞങ്ങളുടെ കൊച്ചുമക്കളിലൊരാള്‍ തന്റെ മുയല്‍പ്പാവയെ ഞങ്ങളുടെ ഫയര്‍പ്ലേസിന്റെ ഗ്ലാസ്സില്‍ വെച്ചു ചൂടാക്കിയപ്പോള്‍ ഞാന്‍ ഒരു 'പൊടിക്കൈ' കണ്ടെത്തി. മുയലിന്റെ വ്യാജരോമങ്ങള്‍ ഗ്ലാസ്സില്‍ ഉരുകിപ്പിടിച്ചു വൃത്തികേടായപ്പോള്‍ ഒരു ഫയര്‍പ്ലേസ് വിദഗ്ധന്‍ ഒരു 'പൊടിക്കൈ' പറഞ്ഞുതന്നു-ഗ്ലാസ് എങ്ങനെ പുതിയതുപോലെ ആക്കാം എന്ന്. അതു പ്രയോജനപ്പെട്ടു, ഇപ്പോള്‍ ഞങ്ങള്‍ സ്റ്റഫ് ചെയ്ത മൃഗങ്ങളെ അടുപ്പിനടുത്ത് അനുവദിക്കുകയില്ല.

ഞാനിപ്പോള്‍ പൊടിക്കൈയെക്കുറിച്ചു പറഞ്ഞതിന്റെ കാര്യം ചിലപ്പോഴൊക്കെ വേദപുസ്തകം പൊടിക്കൈകളുടെ ഒരു സമാഹാരമായി നമുക്കു തോന്നാറുണ്ട്-ജീവിതം എളുപ്പമാക്കാനുള്ള ഒറ്റമൂലികള്‍. ക്രിസ്തുവിനു മഹത്വം വരുത്തുന്ന പുതിയ ജീവിതം എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ച് ബൈബിള്‍ ധാരാളം പറയുന്നുണ്ട് എന്നതു ശരിയായിരിക്കുമ്പോള്‍ തന്നേ, അതു മാത്രമല്ല വിശുദ്ധ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. ബൈബിള്‍ നമുക്കു നല്‍കുന്നത് മനുഷ്യകുലത്തിന്റെ വലിയ ആവശ്യത്തിനുള്ള പരിഹാരമാണ്: പാപത്തിനും ദൈവത്തില്‍ നിന്നുള്ള നിത്യവേര്‍പാടിനും ഉള്ള പരിഹാരം.

ഉല്പത്തി 3:15 ലെ രക്ഷയുടെ വാഗ്ദത്തം മുതല്‍ പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും യഥാര്‍ത്ഥ പ്രത്യാശവരെയും (വെളിപ്പാട് 21:1-2), നമ്മെ പാപത്തില്‍ നിന്നും രക്ഷിച്ച് അവനുമായുള്ള ബന്ധം ആസ്വദിക്കുന്നതിന് അവസരം നല്‍കുന്നതിന് ദൈവത്തിന് നിത്യമായ പദ്ധതിയുണ്ടെന്ന് ബൈബിള്‍ വിശദീകരിക്കുന്നു. എങ്ങനെ ജീവിക്കണം എന്നതിനെ പരാമര്‍ശിക്കുന്ന ഓരോ കഥയിലും ഓരോ നിര്‍ദ്ദേശത്തിലും ബൈബിള്‍ നമ്മെ നമ്മുടെ ഏറ്റവും വലിയ പ്രശ്‌നത്തെപ്പോലും പരിഹരിക്കാന്‍ കഴിയുന്നവനായ യേശുവിലേക്കു വിരല്‍ചൂണ്ടുന്നു.

ദൈവത്തിന്റെ പുസ്തകം നാം തുറക്കുമ്പോള്‍, അവന്റെ മക്കളായി എങ്ങനെ ജീവിക്കാം എന്നു നമുക്കു കാണിച്ചുതരുന്ന നാം യേശുവിനെയും അവന്‍ വാഗ്ദാനം ചെയ്യുന്ന രക്ഷയേയും ആണു നാം നോക്കുന്നതെന്നു നമുക്കോര്‍ക്കാം. സകലത്തിലും വലിയ പരിഹാരം അവന്‍ നല്‍കിക്കഴിഞ്ഞു!

നിങ്ങള്‍ക്കിപ്പോള്‍ വിശക്കുന്നുണ്ടോ?

താന്‍ ചെയേണ്ടതെന്തന്നു തോമസ് അറിഞ്ഞിരുന്നു. ഇന്ത്യയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിക്കുകയും അമേരിക്കന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെടുകയും ചെയ്ത ശേഷം ഇന്ത്യയിലേക്ക് നടത്തിയ യാത്രയില്‍ തന്റെ ജന്മനാട്ടിലെ കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായി. താന്‍ സഹായിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അറിഞ്ഞു. യു.എസിലേക്കു മടങ്ങിപ്പോയി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ധാരാളം പണമുണ്ടാക്കി ഭാവിയില്‍ മടങ്ങിവരാനുള്ള പദ്ധതി അവന്‍ തയ്യാറാക്കി.

തുടര്‍ന്ന്, യാക്കോബ് 2:14-13ല്‍ 'ഒരുത്തന്‍ തനിക്ക് വിശ്വാസം ഉണ്ട് എന്ന് പറയുകയും പ്രവൃത്തികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഉപകാരം എന്ത്?' എന്ന ഭാഗം വായിച്ചതിനു ശേഷം, തന്റെ സ്വദേശത്തെ ഒരു കൊച്ചുപെണ്‍കുട്ടി തന്റെ മാതാവിനോട് നിലവിളിക്കുന്നത് തോമസ് കേട്ടു, 'മമ്മീ എനിക്ക് ഇപ്പോള്‍ വിശക്കുന്നു.' താന്‍ കഠിനമായി വിശന്ന തന്റെ ബാല്യകാലം അവനോര്‍മ്മ വന്നു - ഭക്ഷണത്തിനായി ചവറ്റുകുട്ടയില്‍ പരതിയത്. സഹായിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കാനാവില്ലെന്നു തോമസ് മനസ്സിലാക്കി. 'ഞാന്‍ ഇപ്പോള്‍ തന്നേ ആരംഭിക്കും!' തോമസ് തീരുമാനിച്ചു. 
അവന്‍ ആരംഭിച്ച അനാഥാലയത്തില്‍ വയറു നിറയെ ഭക്ഷണം കഴിക്കുന്ന, നന്നായി പരിപാലിക്കപ്പെടുന്ന അമ്പതു കുട്ടികളുണ്ട്. അവര്‍ യേശുവിനെക്കുറിച്ചു പഠിക്കയും വിദ്യാഭ്യാസം ചെയ്യുകയും ചെയ്യുന്നു - അതിനെല്ലാം കാരണം ദൈവം തന്നോട് ചെയ്യണമെന്ന് പറഞ്ഞ കാര്യം ഒരു മനുഷ്യന്‍ മാറ്റി വയ്ക്കാതിരുന്നു എന്നതാണ്.

യാക്കോബിന്റെ സന്ദേശം നമുക്കും ബാധകമാണ്. യേശുവിലുള്ള വിശ്വാസം നമുക്ക് വലിയ പദവികള്‍ നല്‍കുന്നു - അവനുമായുള്ള ബന്ധം, സമൃദ്ധമായ ജീവിതം, ഒരു ഭാവി പ്രത്യാശ. എന്നാല്‍ ആവിശ്യത്തിലിരിക്കുന്നവരുടെയടുത്തേക്ക് നാം ചെന്ന് അവരെ സഹായിക്കുന്നില്ലെങ്കില്‍ അതുകൊണ്ട് ആര്‍ക്ക്, എന്താണ് പ്രയോജനം? 'എനിക്കിപ്പോള്‍ വിശക്കുന്നു'
എന്ന നിലവിളി നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

ആബിയുടെ പ്രാര്‍ത്ഥന

ആബി ഹൈസ്‌കൂളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍, ഒരു വിമാനാപകടത്തില്‍ മാരകമായി മുറിവേറ്റ ഒരു യുവാവിനെപ്പറ്റിയുള്ള വാര്‍ത്ത അവളും അമ്മയും കേട്ടു - ആ അപകടത്തില്‍ അവന്റെ പിതാവും രണ്ടാനമ്മയും കൊല്ലപ്പെട്ടിരിക്കുന്നു. ആ വ്യക്തിയെ അവര്‍ക്കറിയില്ലെങ്കിലും ആബിയുടെ അമ്മ പറഞ്ഞു, 'അവനും അവന്റെ കുടുംബത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കേണം,' അവരങ്ങനെ ചെയ്തു.

ചില വര്‍ഷങ്ങള്‍ക്ക് ശേഷം, ആബി തന്റെ യൂണിവേഴ്സിറ്റിയിലെ ഒരു ക്ലാസ്സിലേക്ക് നടക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥി തന്റെ അരികിലുള്ള കസേരയിലേക്ക് അവളെ ക്ഷണിച്ചു. ആ വിദ്യാര്‍ത്ഥി, ആബിയും മാതാവും പ്രാര്‍ത്ഥിച്ച, വിമാനാപകട ഇരയായ ഓസ്റ്റിന്‍ ഹാച്ച് ആയിരുന്നു. താമസിയാതെ അവര്‍ സൗഹൃദത്തിലാകുകയും 2018 ല്‍ വിവാഹിതരാകുകയും ചെയ്തു.

'എന്റെ ഭാവി ഭര്‍ത്താവിനുവേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത് എന്ന കാര്യം വിചിത്രമാണ്' അവരുടെ വിവാഹത്തിന് തൊട്ടുമുമ്പ് ഒരു അഭിമുഖത്തില്‍ ആബി പറഞ്ഞു. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സമയമെടുക്കാതെ നമ്മുടെ പ്രാര്‍ത്ഥനകള്‍ നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായും നമ്മോടടുത്ത ആളുകള്‍ക്കായും പരിമിതപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാല്‍ എഫെസൊസിലെ ക്രിസ്ത്യാനികള്‍ക്കെഴുതുമ്പോള്‍ പൗലൊസ് അവരോട് പറഞ്ഞത് 'സകല പ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിനായി
ജാഗരിച്ചും കൊണ്ടു, സകല വിശുദ്ധന്‍മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍' എന്നാണ് (എഫെസ്യര്‍ 6:18). 1 തിമൊഥെയൊസ് 2:1 ല്‍ അധികാരികള്‍ ഉള്‍പ്പെടെ ' സകല മനുഷ്യര്‍ക്കും' വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മോട് പറയുന്നു.

മറ്റുള്ളവര്‍ക്കുവേണ്ടി, നമുക്ക് പ്രാര്‍ത്ഥിക്കാം - നമുക്ക് പരിചയമില്ലാത്തവര്‍ക്ക് വേണ്ടി പോലും. അത് 'തമ്മില്‍ തമ്മില്‍ ഭാരങ്ങള്‍ ചുമക്കുന്നതിന്' ഉള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ് (ഗലാത്യര്‍ 6:2).

ശൂന്യമായ കിടക്ക

ജമൈക്കയിലെ മോണ്ടിഗോ ബേയിലുള്ള സെന്റ് ജെയിംസ് ആതുരശാലയിലേക്ക്, എത്രയുംവേഗം മടങ്ങിച്ചെന്ന് രണ്ടു വര്‍ഷം മുമ്പ് യേശുവിനു തന്നോടുള്ള സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കിയ റെന്‍ഡലിനെ കാണാന്‍ എനിക്ക് തിടുക്കമായിരുന്നു. ഓരോ വസന്തകാലത്തിലും എന്നോടൊപ്പം യാത്ര ചെയ്തിരുന്ന ഹൈസ്‌കൂള്‍ സംഗീത ഗ്രൂപ്പിലെ കൗമാരക്കാരിയായ ഈവി റെന്‍ഡലിനൊപ്പം തിരുവചനം വായിക്കുകയും സുവിശേഷം വിശദീകരിക്കുകയും ചെയ്തപ്പോള്‍ അവന്‍ വ്യക്തിപരമായി യേശുവിനെ രക്ഷകനായി കൈക്കൊണ്ടു.

ഹോമിലെ പുരുഷവിഭാഗത്തില്‍ ഞാന്‍ പ്രവേശിച്ച് റെന്‍ഡലിന്റെ കിടക്ക അന്വേഷിച്ചു. എങ്കിലും അത് ശൂന്യമായി കിടക്കുന്നതാണ് കണ്ടത്. നഴ്‌സിന്റെ മുറിയിലെത്തി തിരക്കിയപ്പോള്‍, ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാതിരുന്നതാണ് കേട്ടത് - അദ്ദേഹം മരിച്ചുപോയി. ഞങ്ങള്‍ വരുന്നതിന് അഞ്ചു ദിവസം മുമ്പ്.

കണ്ണുനീരോടെ ഈവിക്കു ഞാന്‍ വാര്‍ത്ത അയച്ചു. അവളുടെ പ്രതികരണം ലളിതമായിരുന്നു: 'റെന്‍ഡല്‍ യേശുവിനോടൊപ്പം ആഘോഷിക്കുന്നു.' പിന്നീടവള്‍ പറഞ്ഞു, 'കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തോട് യേശുവിനെക്കുറിച്ചു പറഞ്ഞത് നല്ല കാര്യമായി.'

ക്രിസ്തുവില്‍ നമുക്ക് പ്രത്യാശയെക്കുറിച്ചു മറ്റുള്ളവരോട് സ്‌നേഹപൂര്‍വ്വം പങ്കുവയ്ക്കാന്‍ തയ്യാറാകുന്നത് സുപ്രധാനമാണെന്ന് അവളുടെ വാക്കുകള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. എല്ലായ്‌പ്പോഴും നമ്മോടു കൂടെയിരിക്കുന്നവനെക്കുറിച്ചുള്ള സുവിശേഷ സന്ദേശം പ്രസ്താവിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല (മത്തായി 28:20). എങ്കിലും അത് നമ്മിലും റെന്‍ഡലിനെപ്പോലെയുള്ള ആളുകളിലും വരുത്തുന്ന വ്യത്യാസത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ഒരുപക്ഷേ, നാം പോകുന്നിടത്തെല്ലാം 'ആളുകളെ ശിഷ്യരാക്കുവാന്‍' നാം കൂടുതല്‍ തയ്യാറാകുവാന്‍ ധൈര്യം പ്രാപിക്കും (വാ. 19).

ആ ശൂന്യമായ കിടക്ക കണ്ടപ്പോഴുണ്ടായ ദുഃഖം - ഒപ്പം ഒരു വിശ്വസ്തയായ കൗമാരക്കാരി റെന്‍ഡലിന്റെ എന്നേക്കുമുള്ള ജീവിതത്തില്‍ വരുത്തിയ വ്യത്യാസത്തെ അറിയുന്നതിലുള്ള സന്തോഷവും - ഞാന്‍ ഒരിക്കലും മറക്കുകയില്ല.

ചീന്തിയ തിരശ്ശീല

യെരുശലേമിന്റെ പ്രാന്തപ്രദേശത്തെ ഇരുണ്ടതും പ്രസന്നമല്ലാത്തതുമായ ഒരു ദിനമായിരുന്നു അത്. നഗരമതിലിനു പുറത്തുള്ള ഒരു കുന്നിന്‍മുകളില്‍, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അന്വേഷണ കുതുകികളായ അനുയായി വൃന്ദങ്ങളെ ആകര്‍ഷിച്ചു വന്ന ഒരു മനുഷ്യന്‍, ഒരു പരുക്കന്‍ മരക്കുരിശില്‍ അപമാനത്തിലും വേദനയിലും തൂങ്ങിക്കിടക്കുന്നു. വിലപിക്കുന്നവര്‍ ദുഃഖത്തോടെ കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. ഉച്ചയ്ക്കു ശേഷം സൂര്യന്‍ ശോഭിച്ചതേയില്ല. ക്രൂശില്‍ കിടന്ന മനുഷ്യന്‍ 'നിവൃത്തിയായി' എന്ന് ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ അവന്റെ കഠിനമായ കഷ്ടത അവസാനിച്ചു (മത്തായി 27:50; യോഹന്നാന്‍ 19:30).

ആ നിമിഷത്തില്‍, നഗരത്തിന്റെ എതിര്‍വശത്തുള്ള ദൈവാലയത്തില്‍ നിന്നും മറ്റൊരു ശബ്ദമുയര്‍ന്നു - തിരശ്ശില കീറുന്ന ശബ്ദം. അത്ഭുതകരമായി, മാനുഷിക ഇടപെടല്‍ കൂടാതെ, പരിശുദ്ധ സ്ഥലത്തെ അതിപരിശുദ്ധ സ്ഥലത്തു നിന്നും വേര്‍തിരിക്കുന്ന വലിയ, കട്ടിയേറിയ തിരശ്ശില മുകള്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി (മത്തായി 27:51).
ചീന്തിയ തിരശ്ശീല ക്രൂശിന്റെ യാഥാര്‍ത്ഥ്യത്തിന്റെ പ്രതീകമാണ്: ദൈവത്തിങ്കലേക്കു ഒരു പുതുവഴി തുറന്നിരിക്കുന്നു! ക്രൂശിലെ മനുഷ്യനായ യേശു, അവസാന യാഗമായി തന്റെ രക്തം ചൊരിഞ്ഞു - മതിയായ ഏക സത്യയാഗം (എബ്രായര്‍ 10:10) - തന്മൂലം അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപക്ഷമയും ദൈവവുമായുള്ള ബന്ധത്തിലേക്കു പ്രവേശനവും സാധ്യമാകുന്നു (റോമര്‍ 5:6-11).

ആദ്യത്തെ ആ ദുഃഖ വെള്ളിയിലെ ഇരുട്ടിന്റെ മധ്യത്തില്‍, എക്കാലത്തെയും മികച്ച വാര്‍ത്ത നാം കേട്ടു - നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെടുന്നതിനും ദൈവത്തോട് എന്നന്നേക്കും കൂട്ടായ്മ അനുഭവിക്കേണ്ടതിനുമായി ഒരു മാര്‍ഗ്ഗം യേശു തുറന്നു (എബ്രായര്‍ 10:19-22). ചീന്തിയ തിരശ്ശീലയില്‍ നിന്നുള്ള സന്ദേശത്തിനായി ദൈവത്തിനു നന്ദി!

സൗമ്യം എങ്കിലും സുശക്തം

നെതർലാന്‍റിന്മേലുള്ള ശത്രുവിന്‍റെ അധിനിവേശം വർദ്ധിച്ചതോടെ ആപത്തിൽ നിന്ന് രക്ഷപ്പെടുവാനായി, ആൻ ഫ്രാങ്ക് ധീരമായ തയ്യാറെടുപ്പുകളോടെ അവളുടെ കുടുംബത്തോടൊപ്പം ഒരു രഹസ്യസ്ഥാനത്തേയ്ക്ക് നീങ്ങി. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, അവരെ കണ്ടെത്തി തടങ്കൽപ്പാളയങ്ങളിലേയ്ക്ക് അയക്കുന്നതിനു മുമ്പ് രണ്ടു വർഷം അവിടെ ഒളിച്ചു പാർത്തു. എങ്കിലും തന്‍റെ പ്രശസ്തമായിത്തീർന്ന ഒരു ചെറുപ്പക്കാരിയുടെ ഡയറിയിൽ അവൾ പറഞ്ഞു: "ദീർഘകാലാടിസ്ഥാനത്തിൽ, എല്ലാവരുടെയും ഏറ്റവും മൂർച്ചയേറിയ ആയുധം ദയയും, സൗമ്യതയുമുള്ള ആത്മാവാണ്."

യഥാർത്ഥ ജീവിതവുമായി ബന്ധിപ്പിച്ചാൽ സൗമ്യത എന്നത് സങ്കീർണ്ണമായ ഒരു വിഷയമായിരിക്കും.

യെശയ്യാവ് 40 ൽ ദൈവം ഒരേ സമയം സൗമ്യനും ശക്തനുമാണ് എന്ന ഒരു ചിത്രം നമുക്ക് ലഭിക്കുന്നു. 11-ആം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: "ഒരു ഇടയനെപ്പോലെ അവൻ തന്‍റെ ആട്ടിൻ കൂട്ടത്തെ മേയിക്കുന്നു: കുഞ്ഞാടുകളെ ഭുജത്തിൽ എടുക്കുന്നു." എന്നാൽ ആ വാക്യം ഇതിനുശേഷം വരുന്നതാണ്: "ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്‍റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു" (വാക്യം 10). സർവ്വശക്തിയുള്ളതാണെങ്കിലും, ദുർബലമായതിനെ  സംരക്ഷിക്കുവാൻ വരുമ്പോൾ അത് സൗമ്യതയുള്ളതാകുന്നു.

യേശുവിനെക്കുറിച്ച് ഓർക്കുക, അവൻ ഒരു ചമ്മട്ടി ഉണ്ടാക്കുകയും അത് വീശി ദൈവാലയത്തിലെ പൊൻ-വാണിഭക്കാരുടെ മേശകൾ മറിച്ചിടുകയും അതേസമയം കുട്ടികളെ സൗമ്യതയോടെ കരുതുകയും ചെയ്തു. പരീശന്മാരെ അപലപിക്കുവാൻ ശക്തമായ വാക്കുകൾ അവൻ ഉപയോഗിച്ചു (മത്തായി 23), പക്ഷേ, തന്‍റെ കരുണാർദ്രമായ സൗമ്യത ആവശ്യമായിരുന്ന സ്ത്രീയോട് അവൻ ക്ഷമിക്കുകയും ചെയ്തു (യോഹന്നാൻ 8:1-11).

ദുർബലർക്കുവേണ്ടി, അധികാരത്തോടെ എഴുന്നേറ്റ്, നീതിയെ പിന്തുടരുവാൻ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകുമ്പോഴും- "നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ" (ഫിലിപ്പിയർ 4:5). നാം ദൈവത്തെ സേവിക്കുന്നതിനാൽ, നമ്മുടെ അതിമഹത്തായ ശക്തി, പലപ്പോഴും,  ആവശ്യങ്ങളിലിരിക്കുന്നവർക്ക് സൗമ്യതയുടെ ഒരു ഹൃദയത്തെ വെളിപ്പെടുത്തുന്നു.

പ്രോത്സാഹനത്തിന്‍റെ പരിതഃസ്ഥിതി

ഞങ്ങളുടെ ഭവനത്തിനടുത്തുള്ള ഫിറ്റ്നെസ് സെന്‍റെർ സന്ദർശിക്കുന്ന ഓരോ തവണയും ഞാൻ ഉന്മേഷവാനായിത്തീർന്നു. ആ തിരക്കുള്ള സ്ഥലത്ത്, തങ്ങളുടെ ശാരീരികാരോഗ്യവും ശക്തിയും മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന ആളുകളാൽ ഞാൻ ചുറ്റപ്പെട്ടിരിക്കുന്നു. പരസ്പരം വിധിക്കരുതെന്ന് അവിടെ പതിച്ചിരിക്കുന്ന സൂചകങ്ങൾ ഓർമ്മിപ്പിക്കുന്നു എങ്കിലും, മറ്റുള്ളവരുടെ ഗുണകരമായ ആരോഗ്യ പരിപാലന പ്രയത്നങ്ങൾക്കു സഹായം പ്രകടമാക്കുന്ന വാക്കുകളും പ്രവർത്തനങ്ങളും എല്ലായ്പ്പോഴും സ്വാഗതാർഹമായിരുന്നു.

ജീവിതത്തിന്‍റെ ആത്മീയ മണ്ഡലങ്ങളിൽ കാര്യങ്ങൾ എങ്ങനെ കാണപ്പെടണം എന്നതിന്‍റെ എത്ര മഹത്തായ ചിത്രമാണത്! ആത്മീകമായി ഒരു നല്ല ആകാരം ഉണ്ടാക്കിയെടുക്കുവാൻ ഉദ്യമിക്കുന്ന അഥവാ ആത്മീകമായി വളരുവാൻ ആഗ്രഹിക്കുന്ന നമ്മിൽ ചിലർക്ക് ചിലസമയങ്ങളിൽ – യേശുവിനോടൊപ്പം ഉള്ള നമ്മുടെ നടപ്പിൽ പക്വത കൈവരിക്കുന്നതിനാൽ - മറ്റൊരാളെപ്പോലെ, നാം ആത്മീകമായി അനുയോജ്യരല്ലാത്തതുകൊണ്ട് ഇതുമായി ബന്ധമുള്ളവരല്ല എന്ന തോന്നൽ ഉണ്ടാകുന്നു.

"നിങ്ങൾ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മീക വർദ്ധന വരുത്തിയും പോരുവിൻ" (1 തെസ്സ. 5:11) എന്ന ഈ ഹ്രസ്വവും വ്യക്തവുമായ നിർദ്ദേശം പൗലോസ് നമുക്കു നല്കി.  റോമിലെ വിശ്വാസികൾക്ക് അവൻ ഇപ്രകാരം എഴുതി: "നമ്മിൽ​ ഓരോരുത്തൻ കൂട്ടൂകാരനെ നന്മയ്ക്കായിട്ടു ആത്മീക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം" (റോമർ 15:2). നമ്മുടെ പിതാവ് നമ്മോടു വളരെ സ്നേഹമുള്ള കൃപാലുവായതിനാൽ, പ്രോത്സാഹന വാക്കുകളാലും പ്രവൃത്തികളാലും, നമുക്ക് മറ്റുള്ളവരോട് ദൈവീക കാരുണ്യത്തെ പ്രദർശിപ്പിക്കാം.

നാം "അന്യോന്യം അംഗീകരിക്കു"ന്നതുപോലെ (വാക്യം 7) നമുക്ക് നമ്മുടെ ആത്മീയ വളർച്ചയെ ദൈവത്തിൽ -പരിശുദ്ധാത്മ പ്രവൃത്തിയിൽ- ഭരമേൽപ്പിക്കാം. ദിവസേന നാം അവനെ അനുഗമിക്കുവാൻ ശ്രമിക്കുമ്പോൾ, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരൻമാരും സഹോദരിമാരും തങ്ങളുടെ വിശ്വാസത്തിൽ വളരുവാൻ ആഗ്രഹിക്കുന്നതിനാൽ, ഒരു പ്രോത്സാഹന അന്തരീക്ഷം സംജാതമാക്കുവാൻ നമുക്കു ശ്രമിക്കാം.

ആകുലതകൾക്ക് പകരമായി

നിയമപ്രകാരം ജീവിയ്ക്കുന്ന സത്യസന്ധനായ മനുഷ്യന് ഒരു ശബ്ദ തപാൽ ലഭിച്ചു, അതിൽ, “ഇത് അധികാരി _______ പോലീസ് വകുപ്പിൽനിന്നുമാകുന്നു. ദയവായി ഈ നമ്പരിൽ വിളിക്കുക.” ഉടനെ, അയാൾ ആകുലപ്പെടുവാൻ തുടങ്ങി – ഏതെങ്കിലും തരത്തിൽ താൻ എന്തെങ്കിലും തെറ്റു ചെയ്തുകാണുമെന്ന് ഭയപ്പെട്ടു. താൻ തിരിച്ചു വിളിക്കുവാൻ ഭയപ്പെട്ട്, സാദ്ധ്യമായ സംഭവങ്ങളുടെ സങ്കലപ്പ പരമ്പരയിൽ ചിലവഴിച്ച് നിദ്രാവിഹീന രാവുകളാക്കുകപോലും ചെയ്തു —താൻ ഏതോ കുഴപ്പത്തിൽ പെട്ടിരിയ്ക്കുന്നു എന്ന് ആകുലപ്പെട്ടു. ആ അധികാരി ഒരിയ്ക്കലും തിരിച്ചു വിളിച്ചില്ല, എന്നാൽ ആകുലതയിൽ നിന്ന് കരകയറാൻ ആഴ്ചകളെടുത്തു.

 യേശു ആകുലതയെക്കുറിച്ച് ചിന്താ കർഷകമായ ഒരു ചോദ്യം ചോദിച്ചു: വിചാരപ്പെടുന്നതിനാൽ നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യത്തോട് ഒരു മണിക്കൂറെങ്കിലും കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും? (മത്തായി 6:27)

 ഒരുപക്ഷെ ഇത് നമ്മുടെ ആകുലപ്പെടുത്തുന്ന പ്രവണതയെക്കുറിച്ച് പുനർചിന്തനത്തിന് സഹായിച്ചേക്കാം, എന്നാൽ ആകുലചിത്തരാകുന്ന സാഹചര്യങ്ങളിൽ അത് നമ്മെ സഹായിക്കുകയില്ല എന്ന് ഓർമ്മിപ്പിയ്ക്കുന്നു. പ്രശ്നങ്ങൾ നമ്മുടെ ചക്രവാളത്തിൽ ആകുമ്പോൾ, താഴെപ്പറയുന്ന രണ്ടു-കാൽവയ്പ് സമീപനം നമുക്കു ശ്രമിയ്ക്കാവുന്നതാകുന്നു: നടപടി സ്വീകരിയ്ക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുക. നമുക്ക് പ്രശ്നത്തെ തിരസ്കരിക്കുവാൻ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമെങ്കിൽ, നമുക്ക് ആ വഴി പരിശ്രമിക്കാം. നമുക്ക് മുന്നോട്ടു പോകാൻ നമ്മെ നയിക്കേണമേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. എന്നാൽ നമുക്കു ചെയ്യുവാൻ ഒന്നുമില്ലാത്ത സാഹചര്യം വരാം, ദൈവം അത്തരമൊരു അസാധാരണ സാഹചര്യത്തിൽ എത്തിപെടുകയില്ലയെന്നു നമുക്ക് ആശ്വവസിയ്ക്കാം. താൻ എപ്പോഴും നമുക്കുവേണ്ടി പ്രവൃത്തിയ്ക്കും. നമുക്കു എപ്പോഴും നമ്മുടെ സാഹചര്യങ്ങളെ തന്നിലേയ്ക്ക് വിശ്വാസത്തോടും ഉറപ്പോടുംകൂടി ഭരമേല്പിക്കാം.

 ആകുലപ്പെടാനുള്ള സമയമാണെന്ന് തോന്നുമ്പോൾ, നമുക്ക് ദാവീദ് രാജാവ് തന്റേതായ പ്രതിബന്ധങ്ങളിലും ആകുലതകളിലുള്ള പങ്കു അഭിമുഖീകരിച്ചുകൊണ്ട് ഉപസംഹരിക്കുന്നതു പോലെ: “നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും” (സങ്കീർത്തനം 55:22) എന്നുള്ള തന്റെ പ്രചോദിപ്പിയ്ക്കുന്ന വാക്കുകളിലേയ്ക്ക് തിരിയാം. ഇത് ആകുലതയ്ക്കുള്ള എത്ര വലിയ പോംവഴിയാകുന്നു!